ഈ ലേഖയില്‍‍ തിരയുക

കണ്ടനാട് ഈസ്റ്റ് ഭദ്രാസന ദിനാഘോഷം കോലഞ്ചേരിയില്‍ ഫെ 21 ഞായറാഴ്ച

.
കോലഞ്ചേരി: കണ്ടനാട് ഈസ്റ്റ് ഭദ്രാസന ദിനാഘോഷം ഫെ 21 ഞായറാഴ്ച കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തും. വൈകിട്ട് 4ന് പ്രാര്‍ത്ഥനാസംഗമം എന്ന പേരില്‍ പരിപാടികള്‍ ആരംഭിക്കും. 51 പേരടങ്ങുന്ന ഗായകസംഘവും സണ്‍ഡേസ്‌കൂള്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികളും ഉണ്ടാകും.

മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മേലധ്യക്ഷന്‍ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മ ദിദിമോസ് പ്രഥമന്‍ കാതോലിക്കാബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ പ്രാര്‍ത്ഥനാചടങ്ങുകള്‍ നടക്കും. മാര്‍ത്തോമ്മ സഭയുടെ വലിയമെത്രാപ്പോലീത്ത ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മുഖ്യസന്ദേശം നല്‍കും. സഭയുടെ പുതിയ മെത്രാപ്പോലീത്തമാരായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സ്വീകരണവും, ഭദ്രാസന വെബ്‌സൈറ്റ് ഉദ്ഘാടനവും വൈദികഡയറക്ടറി പ്രകാശനവും നടക്കും.

ഫെ 19 നു് പത്രസമ്മേളനത്തില്‍ മൂവാറ്റുപുഴ അരമനയില്‍ നിന്നെത്തിയ തോമസ് പോള്‍ റമ്പാച്ചന്‍, ഗീവര്‍ഗീസ് റമ്പാച്ചന്‍, ഫാ.ബിനോയ് ജോണ്‍, ഫാ.ജോണ്‍ വള്ളിക്കാട്ടില്‍, ഫാ.എബ്രഹാം കാരാമ്മേല്‍, കുര്യാക്കോസ് ചെന്നക്കാടന്‍, ജോയ് മേങ്കോട്ടില്‍ എന്നിവര്‍ സംബന്ധിച്ചു.

കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസന ദിനവും കുടുംബസംഗമവും ഫെബ്രുവരി 21ന്‌ കോലഞ്ചേരിയില്‍

.
മൂവാറ്റുപുഴ: കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസന ദിനവും കുടുംബസംഗമവും ഫെബ്രുവരി 21ന്‌ 4 മണിയ്ക്കു് കോലഞ്ചേരിയില്‍ നടത്തുവാന്‍ തീരുമാനിച്ചുകൊണ്ടു് ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പൊലീത്ത കല്പന നല്കി.


കോലഞ്ചേരിയില്‍ മുറിമറ്റത്തില്‍ മാര്‍ ബസേലിയോസ്‌ പൗലോസ്‌ പ്രഥമന്‍ നഗറില്‍ (സെന്റ്‌ പീറ്റേഴ്‌സ്‌ കോളജ്‌ ഇന്‍ഡോര്‍ സ്‌റ്റേഡിയം) ഫെബ്രുവരി 21-ന്‌ നടക്കുന്ന ഭദ്രാസന ദിനാഘോഷത്തില്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവായും ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്കാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പൊലീത്തയും മറ്റു മെത്രാപ്പൊലീത്തമാരുമെല്ലാം പങ്കെടുക്കും. ഫെബ്രുവരി 21 ഞായറാഴ്ച വൈകിട്ടു് 4 മണി മുതല്‍ 8 മണി വരെ പ്രാര്‍ത്ഥനാസന്ധ്യയായാണു് ഭദ്രാസന ദിനാചരണവും കുടുംബസംഗമവും സംഘടിപ്പിക്കുന്നതു്. നിങ്ങള്‍ ഇവയ്ക്കു് സാക്ഷികളാണു് (വിശുദ്ധ ലൂക്കോസ് 24: 28) എന്ന മുഖ്യ ചിന്തയുടെ അടിസ്ഥാനത്തിലുള്ള പ്രാര്‍ത്ഥനകളും പ്രബോധനങ്ങളുമാണു് ഈ പ്രാര്‍ത്ഥനാസന്ധ്യയില്‍‍ ക്രമീകരിച്ചിട്ടുള്ളതെന്നു് കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസന ചാന്‍സലര്‍ അബ്രാഹം കാരാമേല്‍ അറിയിച്ചു.

പരിപാടികളുടെ നടത്തിപ്പിനായി ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ ചെയര്‍മാനും, ഭദ്രാസന ചാന്‍സലര്‍ ഫാ. ഏബ്രഹാം കാരാമേല്‍ ഫാ. ബിനോയ്‌ ജോണ്‍ എന്നിവര്‍ ജനറല്‍ കണ്‍വീനര്‍മാരുമായി കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടു്.

കണ്ടനാടു് ഭദ്രാസന ചരിത്രം

ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പൊലീത്തയെപ്പറ്റി

.

കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസന ഞായറാഴ്‌ച ആചരിച്ചു

മൂവാറ്റുപുഴ, ജനുവരി 31: കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസന ദിനവും കുടുംബസംഗമവും ഫെബ്രുവരി 21ന്‌ നടത്തുന്നതിന്റെ മുന്നോടിയായി ഇന്നു് ഭദ്രാസന ഞായറാഴ്‌ച ആയി ആചരിച്ചു ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പൊലീത്തയുടെ കല്പനപ്രകാരം ഇന്നു് ഇടവകകളില്‍ സഭക്കും ഭദ്രാസനത്തിനും വേണ്ടി പ്രത്യേക പ്രാര്‍ഥനകള്‍ നടത്തി.

കോലഞ്ചേരിയില്‍ മുറിമറ്റത്തില്‍ മാര്‍ ബസേലിയോസ്‌ പൗലോസ്‌ പ്രഥമന്‍ നഗറില്‍ (സെന്റ്‌ പീറ്റേഴ്‌സ്‌ കോളജ്‌ ഇന്‍ഡോര്‍ സ്‌റ്റേഡിയം) ഫെബ്രുവരി 21ന്‌ നടക്കുന്ന ഭദ്രാസന ദിനാഘോഷത്തില്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവായും ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്കാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പൊലീത്തയും മറ്റു മെത്രാപ്പൊലീത്തമാരുമെല്ലാം പങ്കെടുക്കും. പരിപാടികളുടെ നടത്തിപ്പിനായി ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ ചെയര്‍മാനും, ഭദ്രാസന ചാന്‍സലര്‍ ഫാ. ഏബ്രഹാം കാരാമേല്‍ ഫാ. ബിനോയ്‌ ജോണ്‍ എന്നിവര്‍ ജനറല്‍ കണ്‍വീനര്‍മാരുമായി കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു.

ഓണക്കൂര്‍ സെഹിയോന്‍ പള്ളിയില്‍ ഫാ. മാത്യൂസ് കാഞ്ഞിരംപാറ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു

ഓണക്കൂര്‍, ജനുവരി 17: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കണ്ടനാട് കിഴക്ക് ഭദ്രാസനത്തിലെ മാത്യൂസ്‌ കാഞ്ഞിരംപാറ കശീശ വികാരിയെന്ന നിലയില്‍ ഓണക്കൂര്‍ സെഹിയോന്‍ പള്ളിയില്‍ ഞായറാഴ്ച വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. ചെറിയാന്‍ പാലക്കാട്ടുമാലി കശീശയും ഒപ്പമുണ്ടായിരുന്നു.

ഫാ.മാത്യൂസ്‌ കാഞ്ഞിരംപാറയെ വികാരിയായി നിയമിച്ചുകൊണ്ടുള്ള ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ കല്പന ശരിവച്ച എറണാകുളം അഡീഷണല്‍ ജില്ലാക്കോടതിയുടെ ഉത്തരവുമായി തലേ ഞായറാഴ്ച (ജനുവരി 10) കുര്‍ബാനയര്‍പ്പിക്കാനെത്തിയ ഫാ.മാത്യൂസ്‌ കാഞ്ഞിരംപാറയെയും ശുശ്രൂഷക്കാരെയും വിശ്വാസികളെയും വിമതന്‍മാരായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ തിളച്ച വെള്ളവും മുളകുപൊടിയും കമ്പിവടിയും ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. ഈ പൈശാചിക ആക്രമണത്തില്‍ പരിക്കേറ്റ ഫാ. മാത്യൂസ് കാഞ്ഞിരംപാറയടക്കമുള്ളവര്‍ കോലഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇതിനിടെ വികാരി ഫാ.മാത്യൂസ്‌ കാഞ്ഞിരംപാറയ്ക്കും അദ്ദേഹത്തിന്റെ സഹവൈദീകര്‍ക്കും പോലീസ് ചുമതല നിര്‍വഹണത്തിനു് സംരക്ഷണം നല്‍കണമെന്നും അന്തിമവിധിയുണ്ടാകുന്നതുവരെ എതിര്‍ കക്ഷികള്‍ക്കു് ഒന്നിടവിട്ട ആഴ്ചയില്‍ തവണ നല്കണമെന്നും ജനുവരി 13 ചൊവ്വാഴ്ച ഹൈക്കോടതി ഇടക്കാലവിധി പുറപ്പെടുവിച്ചു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആര്‍.ഡി.ഒ. ഇരുപക്ഷത്തെയും വിളിച്ചുകൂട്ടി നടത്തിയ ചര്‍ച്ചയില്‍ ഇരുകൂട്ടര്‍ക്കും കുബാനയര്‍പ്പിക്കാന്‍ ക്രമം നിശ്ചയിച്ചു. ഇതുപ്രകാരമാണ് ഓര്‍ത്തഡോക്‌സ് സഭയുടെ വൈദീകന്‍ ഞായറാഴ്ച കുര്‍ബാനയര്‍പ്പിച്ചത്.

ആശുപത്രിക്കിടക്കയില്‍ നിന്നാണു് ഫാ.മാത്യൂസ്‌ കാഞ്ഞിരംപാറ കുര്‍ബാനയര്‍പ്പിക്കാനെത്തിയതു്. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നു് പിറവം സി.ഐ. കെ. ബിജുമോന്റെ നേതൃത്വത്തില്‍ വലിയ പോലീസ് സന്നാഹം പള്ളി പരിസരത്ത് നിലയുറപ്പിച്ചിരുന്നു.

അക്രമികള്‍ക്കെതിരെ ശക്തമായ നടപടിവേണം: ശ്രേഷ്‌ഠ നിയുക്ത കാതോലിക്കാ

കോട്ടയം:ഓണക്കൂര്‍ സെഹിയോന്‍ പളളിയില്‍ കോടതി ഉത്തരവുമായി വി.കുര്‍ബ്ബാന അര്‍പ്പിക്കാനെത്തിയ ഫാ.മാത്യൂസ്‌ കാഞ്ഞിരംപാറയേയും ശൂശ്രൂഷകരെയും റോഡില്‍ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയും പരസ്യമായി അക്രമം അഴിച്ചുവിടുകയും ചെയ്‌ത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗത്തിലെ തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊളളണമെന്നും സമാധാനകാംക്ഷികളായ വിശ്വാസികള്‍ക്ക്‌ സ്വൈര്യജീവിതവും ആരാധനാ സ്വാതന്ത്ര്യവും ഉറപ്പാക്കണമെന്നും ഓര്‍ത്തഡോക്‌സ്‌ സഭയുടെ ശ്രേഷ്‌ഠ നിയുക്ത കാതോലിക്കാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്താ അധിക്യതരോട്‌ ആവശ്യപ്പെട്ടു.

അക്രമം ഓര്‍ത്തഡോക്‌സ്‌ സഭയുടെ മാര്‍ഗ്ഗമല്ലെന്നും പക്ഷെ ഏത്‌ അക്രമത്തെയും നേരിടാനുളള കരുത്ത്‌ സഭയ്‌ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

.

ഓണക്കൂര്‍ സെഹിയോന്‍ ഓര്‍ത്തഡോക്‌സ് പള്ളി സംഭവം: സഭാനേതാക്കള്‍ പരിക്കേറ്റവരെ കണ്ടു ‍

കോലഞ്ചേരി: ഓണക്കൂര്‍ സെഹിയോന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ അതിഭീകരമായി മര്‍ദിച്ച വികാരി കണ്ടനാട് കിഴക്ക് ഭദ്രാസനത്തിലെ മാത്യൂസ്‌ കാഞ്ഞിരംപാറ കശീശയെയും ശുശ്രൂഷകരെയും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മെത്രാപ്പോലീത്തമാരും വൈദീകരും വിശ്വാസികളും കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശിച്ചു.ഇടവക മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസ്, ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്കാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌, കണ്ടനാട് പടിഞ്ഞാറു് ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ സേവേറിയോസ്, അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത യുഹാനോന്‍‍ മാര്‍‍ പോളികോര്‍പ്പസ്, അമേരിക്കന്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ നിക്കോലാവോസ്, തൃശൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത യുഹാനോന്‍ മാര്‍ മിലിത്തോസ്, പോത്താനിക്കാട് ഉമ്മിണിക്കുന്നു് പള്ളി വികാരി ഐസക് ചെനയപ്പിള്ളി കത്തനാര്‍, വടകരപ്പള്ളി വികാരി ജോയി കടുകുമാക്കില്‍ കശീശ കണ്ടനാട് കിഴക്ക് ഭദ്രാസന ചാന്‍സലര്‍ അബ്രാഹം കാരാമേല്‍ കശീശ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ദിദിമോസ് ബാവയുടെ സെക്രട്ടറി സാബു കുറിയാക്കോസ് കശീശ, ഏലിയാസ് ചെറുകാട് കശീശ തുടങ്ങി അനേകര്‍ അവരെ ഈദിവസങ്ങളില്‍ സന്ദര്‍ശിച്ചു.


ചിത്രം: ഓണക്കൂര്‍ സെഹിയോന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ അതിഭീകരമായി മര്‍ദിച്ച വികാരി കണ്ടനാട് കിഴക്ക് ഭദ്രാസനത്തിലെ മാത്യൂസ്‌ കാഞ്ഞിരംപാറ കശീശയെ അമേരിക്കന്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ നിക്കോലാവോസ് (നടുക്കു്), കണ്ടനാട് കിഴക്ക് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസിനോടൊപ്പം ജനുവരി 12നു് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശിച്ചപ്പോള്‍.



ചിത്രം: തൃശൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത യുഹാനോന്‍ മാര്‍ മിലിത്തോസ് ജനുവരി 12നു് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാത്യൂസ്‌ കാഞ്ഞിരംപാറ കശീശയെ സന്ദര്‍ശിയ്ക്കുന്നു.



ചിത്രം: പോത്താനിക്കാട് ഉമ്മിണിക്കുന്നു് പള്ളി വികാരി ഐസക് ചെനയപ്പിള്ളി കത്തനാര്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാത്യൂസ്‌ കാഞ്ഞിരംപാറ കശീശയെ സന്ദര്‍ശിയ്ക്കുന്നു.

.

കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അക്രമം

മുളന്തുരുത്തി: കാഞ്ഞിരമറ്റം മാര്‍ ഇഗ്‌നാത്തിയോസ് ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ ഓര്‍ത്തഡോക്‌സുകാരുടെ വീതം കുര്‍‍ബാനക്കിടെ ശേഖരിച്ച തളികപ്പണം കുര്‍‍ബാന കഴിഞ്ഞശേഷം എണ്ണിക്കൊണ്ടിരിക്കെ തളികപ്പണത്തില്‍ അവകാശവാദം ഉന്നയിച്ചുകൊണ്ടു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ആക്രമിയ്ക്കുകയും പണം പിടിച്ചുവാങ്ങാന്‍ ശ്രമിക്കുകയും ചെയ്തതു് സംഘര്‍ഷത്തില്‍ കലാശിച്ചു.

പോലീസിന്റെ മധ്യസ്‌ഥതപ്രകാരം കോടതിവിധിയുണ്ടാകുന്നതുവരെയുള്ള ക്രമീകരണമായി ഒന്നിടവിട്ട ആഴ്‌ചയില്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി പള്ളി ഇടവകക്കാരും യാക്കോബായ സുറിയാനി ക്രിസ്ത്യാനി പള്ളി ഇടവകക്കാരും മാറിമാറി ആരാധന നടത്തിവരുന്ന മാര്‍ ഇഗ്‌നാത്തിയോസ് പള്ളിയില്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭക്കാരുടെ തവണയായിരുന്ന ജനുവരി 10 ഞായറാഴ്ച രാവിലെ കുര്‍ബാനയെ തുടര്‍ന്ന് 10.10 ഓടെയാണ് സംഭവമുണ്ടായതു്. ഓര്‍ത്തഡോക്സ് ഇടവകയ്ക്കുവേണ്ടി ശേഖരിച്ച തളികപ്പണം ഓര്‍ത്തഡോക്‌സു് പള്ളിഭരണസമിതിയംഗങ്ങളായ നെടുമറ്റം പീറ്റര്‍, കാക്കരേത്ത് തങ്കച്ചന്‍ എന്നിവര്‍ എണ്ണിക്കൊണ്ടിരിക്കെ പണം തട്ടിയെടുക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. പരിക്കേറ്റ ഇവരെ തൃപ്പൂണിത്തുറ വികെഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാര്‍ ഇഗ്‌നാത്തിയോസ് ഓര്‍ത്തഡോക്‌സ്‌ പള്ളി ഇടവകയുടെ ആരാധന നടത്തുമ്പോഴുള്ള തളികപ്പണമടക്കമുള്ള എല്ലാ വരുമാനവും തങ്ങള്‍ തന്നെയാണ്‌ കൈകാര്യ ചെയ്യുന്നതെന്ന്‌ ഓര്‍ത്തഡോക്‌സ്‌ ഭരണസമിതി അവകാശപ്പെടുന്നു.

യാക്കോബായ ഇടവകഭരണാധികാരികളെന്ന നിലയില്‍ അന്നത്തെ കുര്‍‍ബാനക്കിടെ ശേഖരിച്ച തളികപ്പണം വാങ്ങാനെത്തിയ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ഇടവക ട്രസ്‌റ്റിയെയും മറ്റു രണ്ടു പേരെയും ഓര്‍ത്തഡോക്‌സ്‌ വിഭാഗം മര്‍ദ്ദിക്കുകയായിരുന്നുവെന്ന്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ആരോപിച്ചു.
യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരായ യൂത്ത്‌ അസ്സോസിയേഷന്‍ സെക്രറി എടമ്പാടത്ത് ഷിബി ഇ.സി. (38), പയ്യനാമ്യാലില്‍ ഏലിയാസ് (52) കാഞ്ഞിരമറ്റം മൂലങ്കുഴിയില്‍ ഐസക് (72) എന്നിവര്‍ കൗണ്ടര്‍ കേസിനായി മുളന്തുരുത്തി ഗവ. ആശുപത്രിയില്‍ പ്രവേശിച്ചു.

പള്ളിയില്‍ ഞായറാഴ്ച കുര്‍ബാന അര്‍പ്പിക്കാനുള്ള വീതം ഓര്‍ത്തഡോക്‌സ് പക്ഷത്തിനായിരുന്നുവെന്നും തളികയില്‍ ശേഖരിച്ച പണം എടുക്കുന്നതു സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് കേസന്വേഷിക്കുന്ന മുളന്തുരുത്തി പോലീസ് പറഞ്ഞു. ഇരു വിഭാഗവും പരാതി നല്‍കിയിട്ടുണ്ടെന്നും അതില്‍ കേസെടുക്കുമെന്നും മുളന്തുരുത്തി എസ്‌. ഐ. ബാബുകുട്ടന്‍ അറിയിച്ചു.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.