ഈ ലേഖയില്‍‍ തിരയുക

പിറവം പള്ളി: 1934ലെ സഭാ ഭരണഘടന ബാധകമെന്നു കോടതി

പിറവം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളി
-കടപ്പാട്: ക്യാപ്റ്റന്‍- വിക്കിമീഡിയ കോമണ്‍സ്

കൊച്ചി, 2013 ഫെ.5: പിറവം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയുടെ ഭരണകാര്യങ്ങള്‍ പിന്നീടു് ഭേദഗതി ചെയ്യപ്പെട്ട 1934 ലെ സഭാ ഭരണഘടന അനുസരിച്ചു് നിര്‍വഹിക്ക പ്പെടേണ്ടതാണെന്ന് എറണാകുളം ജില്ലാ കോടതി ജനുവരി 25നു് വിധിച്ചു. പിറവം പറയാരുപറമ്പില്‍ വര്‍ക്കി, കെ.പി. ജോണ്‍, മാത്യു പി. ജേക്കബ്, വി.യു. സൈമണ്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് അഡീഷനല്‍ ജില്ലാ ജഡ്ജി വി.ജി. അനില്‍കുമാറിന്റെ വിധി.

കേസില്‍ 19 മുതല്‍ 22 വരെ എതിര്‍ കക്ഷികളായിരുന്ന ഫാ. എം.വി. ജോസഫ് മങ്കിടിയില്‍, ഫാ. ജോണ്‍ തളിയച്ചിറയില്‍, ഫാ. എന്‍.എം. തോമസ്, ഫാ. വി.എ. മാത്യു എന്നിവരെ ജോസഫ് മാര്‍ പക്കോമിയോസ് നിയമിച്ചതു് അസാധുവായി കണക്കാക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സഭാ ഭരണഘടന അംഗീകരിക്കുന്ന പൊതുയോഗത്തിന്റെയും പള്ളിക്കമ്മിറ്റിയുടെയും തീരുമാനം കോടതി ശരിവയ്ക്കുകയായിരുന്നു. പിറവം തോട്ടുപുറത്ത് മാണി വര്‍ക്കി, പൈലി ഉലഹന്നാന്‍, വര്‍ഗീസ് ഉലഹന്നാന്‍ എന്നിവരടക്കം 56 പേര്‍ കേസില്‍ എതിര്‍ കക്ഷികളായിരുന്നു.
വിധിയുടെ പൂര്‍ണ്ണരൂപം വായിക്കാന്‍ ഇവിടെ കിലുക്കൂ

0 അഭിപ്രായപ്രകടനം ഇവിടെ:

അഭിപ്രായം എഴുതൂ

Note: only a member of this blog may post a comment.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.