ഈ ലേഖയില്‍‍ തിരയുക

മാമ്മലശ്ശേരിപള്ളി: നിരാഹാരവും കുത്തിയിരുപ്പും അവസാനിപ്പിച്ചു് തലയൂരി


പിറവം,ഫെ 2: മാമ്മലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്സ് സുറിയാനി പള്ളിക്ക് മുന്നില്‍ വിമത യാക്കോബായ വിഭാഗം 2012 മെയ് 15 മുതല്‍ നടത്തിവന്ന കുത്തിയിരുപ്പു് യജ്ഞവും വര്‍ഗീസ് പുല്ല്യാട്ടേല്‍ പാതിരി ജനു 25 മുതല്‍ നടത്തിവന്ന നിരാഹാര യജ്ഞവും നിറുത്തി. ഫെ 2 ശനിയാഴ്ച വൈകീട്ട് 4 മണിയോടെയാണ് കുത്തിയിരുപ്പു് അവസാനിപ്പിച്ചത്. ഇതോടെ ഒമ്പത് ദിവസം പിന്നിട്ട നിരാഹാര യജ്ഞം സമാപിച്ചു. മാമ്മലശ്ശേരി പള്ളിയില്‍ കുര്‍ബാനാ അവകാശം (വീതം) കിട്ടണമെന്നാവശ്യപ്പെട്ടാണ് വിമത യാക്കോബായ വിഭാഗം അക്രമവും കുത്തിയിരുപ്പു് യജ്ഞവും നടത്തിയത്.

തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്തു് പരിഹാരിക്കാന്‍ ഫെ 1നു് ഹൈക്കോടതി മീഡിയേഷന്‍ സെല്‍ മീഡിയേറ്റര്‍മാരെ നിയോഗിച്ചെന്ന കാരണം പറഞ്ഞാണു് നിരാഹാര സമരം അവസാനിപ്പിച്ചത്. സമാധാനപരമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കാനാണ് സമരം താത്കാലികമായി അവസാനിപ്പിച്ചതെന്ന് പറഞ്ഞു് വിമത യാക്കോബായ വിഭാഗം സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ ന്യായീകരിച്ചു.

തര്‍ക്കം ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കണമെന്നാഗ്രഹിക്കുന്ന ഒട്ടേറെ പേര്‍ ഇരു വിഭാഗത്തിലും ഉണ്ടെന്ന് പറഞ്ഞാണു് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് എസ്. സിരിജഗന്‍, ജസ്റ്റിസ് ഹാറുണ്‍ അല്‍ റഷീദ് എന്നിവരടങ്ങിയ ഹൈക്കോടതി മീഡിയേഷന്‍ കമ്മിറ്റി, സര്‍ക്കാരിന്റെ അപേക്ഷപ്രകാരം, മധ്യസ്ഥശ്രമത്തിനുള്ള സമിതിയെ നിയോഗിച്ചത്. ഹൈക്കോടതി മീഡിയേഷന്‍ കേന്ദ്രത്തിലെ മീഡിയേറ്റര്‍ പി. ബാബുകുമാര്‍, ജില്ലാ മീഡിയേഷന്‍ കേന്ദ്രത്തിലെ കെ.എന്‍. സ്വാമിനാഥന്‍, എം.എസ്. ലത എന്നിവരാണു് മീഡിയേറ്റര്‍മാര്‍.
1995 മുതല്‍ ഇരുകക്ഷികളും സഭാതര്‍ക്കങ്ങള്‍ അവസാനിപ്പിച്ച് സഭാ ഭരണഘടന അനുസരിച്ചും കോടതിയില്‍ രേഖാമൂലം എഴുതി കൊടുത്ത അനുസരിച്ച് ഭരണം തുടര്‍ന്ന മാമ്മലശേരി പള്ളിയില്‍ 2012 മെയ് മാസത്തില്‍ പെരുന്നാള്‍ ദിനത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ച് ആരാധന മുടക്കുകയും കുത്തിയിരുപ്പു് യജ്ഞം എന്ന പേരില്‍ സമരം ആരംഭിക്കുകയുമായിരുന്നു. കോടതിവിധി അനുസരിക്കാതെയും ഉദയകക്ഷി ധാരണകള്‍ക്കും മധ്യസ്ഥ തീരുമാനങ്ങള്‍ക്കും മധ്യസ്ഥതീരുമാനങ്ങള്‍ക്കും വഴങ്ങാതെയും ജില്ലാ അധികാരികളുടെ ഉത്തരവുകള്‍ ലംഘിച്ചും നടത്തിയ സമരമാണു് അവസാനം അവസാനിച്ചിരിയ്ക്കുന്നത്.

0 അഭിപ്രായപ്രകടനം ഇവിടെ:

അഭിപ്രായം എഴുതൂ

Note: only a member of this blog may post a comment.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.