ഈ ലേഖയില്‍‍ തിരയുക

കോടതി വിധി നടപ്പാക്കണം : ഓര്‍ത്തഡോക്സ് സഭ ദേവലോകം കാതോലിക്കേറ്റ് അരമനയിലെ പത്രമ്മേളനം


19 മാര്‍ച്ച് 2013

മലങ്കര സഭാതര്‍ക്കം അടിസ്ഥാന വസ്തുതകള്‍
യാക്കോബായ സുറിയാനി ക്രിസ്ത്യാനി നേതൃത്വം സത്യവിരുദ്ധമായ പ്രസ്താവനകള്‍ നടത്തുകയും, സമുദായ രാഷ്ട്രീയ നേതാക്കളെ തെറ്റിദ്ധരിപ്പി ക്കുകയും, അക്രമണങ്ങള്‍ അഴിച്ചുവിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കേരളത്തിലെ പൊതു സമൂഹത്തിന്റേയും, രാഷ്ട്രീയ സമുദായിക പ്രസ്ഥാനങ്ങളുടേയും, മാധ്യമങ്ങളുടേയും മുമ്പാകെ ചില വസ്തുതകള്‍ അവതരിപ്പിക്കുന്നു.


1. ഇന്ന് മലങ്കര സഭയില്‍ കക്ഷി വഴക്കില്ല. കാരണം 1995-ല്‍ സുപ്രീം കോടതി വിധി വരുകയും, ബഹു:സുപ്രീം കോടതിയുടെ നിരീക്ഷണത്തില്‍ മലങ്കര അസ്സോസിയേഷന്‍ കൂടി സഭ യോജിക്കുകയും ചെയ്ത ശേഷം മലങ്കര സഭയില്‍ കക്ഷി വഴക്ക് അവസാനിച്ചു. എന്നാല്‍ 2002-ല്‍ മുന്‍ പാത്രയാര്‍ക്കിസ് വിഭാഗത്തിലെ ചില മെത്രാന്‍മാര്‍ ചേര്‍ന്ന് കോടതി വിധി നിരാകരിച്ച് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ എന്ന പേരില്‍ പുത്തന്‍കുരിശു കേന്ദ്രമാക്കി പുതിയ സഭ രജിസ്റര്‍ ചെയ്തു. കോടതിവിധി ലംഘിച്ച് മലങ്കര സഭയില്‍ നിന്ന് പുറത്തുപോയി പുതിയ സഭ ഉണ്ടാക്കിയവര്‍ക്ക് പഴയ സഭയുടെ പൈതൃകം, നാമം, സ്വത്തുക്കള്‍, പള്ളികള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിയമപരമായ അവകാശം നഷ്ടപ്പെട്ടു. മലങ്കര സഭയില്‍ കക്ഷി ഭിന്നതയില്ല. മലങ്കരസഭയ്ക്കു പുറത്തുനില്‍ക്കുന്ന മറ്റൊരു സഭയാണ് ഇന്നത്തെ യാക്കോബായ ക്രിസ്ത്യാനി സഭ എന്ന കാര്യം എല്ലാവരും മനസ്സിലാക്കണം.
2. സുപ്രീം കോടതിയുടെ 1995-ലെ വിധിയ്ക്കുശേഷം ഉണ്ടായ വ്യവഹാരങ്ങളില്‍ ഒന്നില്‍പോലും പുതിയതായി രൂപം കൊണ്ട യാക്കോബായ സഭയ്ക്ക് മലങ്കര സഭയുടെ പള്ളികളിലോ സ്ഥാപനങ്ങളിലോ യാതൊരുവിധമായ അവകാശങ്ങള്‍ സ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. ഏതെങ്കിലും വ്യവഹാരത്തില്‍ യാക്കോബായ ക്രിസ്ത്യാനിസഭയുടെ അവകാശം സ്ഥാപിച്ചു കിട്ടിയിട്ടുണ്ട് എങ്കില്‍ ആയത് നടത്തികൊടുക്കുവാന്‍ സര്‍ക്കാരിനോട് ഓര്‍ത്തഡോക്സ് സഭ ആവശ്യപ്പെടുന്നു.
3. കോലഞ്ചേരി പള്ളി കേസിലും, മൂവാറ്റുപുഴ അരമന പള്ളി കേസിലും, കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് പള്ളിക്കേസിലും, കത്തിപ്പാറ സെന്റ് ജോര്‍ജ്ജ് പള്ളി കേസിലും സുപ്രീം കോടതിവിധിയുടെ വെളിച്ചത്തില്‍ വ്യക്തമായ കോടതി ഉത്തരവ് ഉണ്ടായി. 1995-ലെ വിധിക്കുശേഷം അവയെല്ലാം 1934-ലെ ഓര്‍ത്തഡോക്സ് സഭ ഭരണഘടനയ്ക്കു വിധേയമായിരിക്കും. അടുത്ത കാലത്തു വന്ന പിറവം പള്ളി സസംബന്ധിച്ച കേസിലും കോടതി ഇതുതന്നെ വ്യക്തമാക്കിയിട്ടുണ്ട്.
4. എന്നാല്‍ കോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ തടസ്സം നില്‍ക്കുന്നു എന്നാണ് യാക്കോബായ ക്രസ്ത്യാനിസഭയുടെ സര്‍ക്കാരിനെതിരെയുള്ള ആരോപണം. ഓര്‍ത്തഡോക്സ് സഭയുടെ ആക്ഷേപവും ഇതുതന്നെയാണ്. ഇരുകൂട്ടരുടേയും ആവശ്യം പരിഗണിച്ച് കോടതി വിധികള്‍ പരിശോധിച്ച് യാതൊരു പക്ഷാനുകൂല്യവും കാണിക്കാതെ നിക്പക്ഷമായി നടപ്പാക്കുവാന്‍ സര്‍ക്കാര്‍ നട്ടെല്ലും നീതിബോധവും പ്രകടിപ്പിക്കുകയാണ് വേണ്ടത്.
5. നീതിന്യായ കോടതി വഴി തങ്ങളുടെ ആവശ്യം സാധിച്ചു കിട്ടാതെ വന്നപ്പോള്‍ അക്രമം അഴിച്ചുവിട്ട് കോടതി വിധിപ്രകാരം ഓര്‍ത്തഡോക്സ് സഭയുടെപള്ളികള്‍ യാക്കോബായ സഭക്കാര്‍ പൂട്ടിക്കുകയാണ് ഉണ്ടായത്. കോലഞ്ചേരി, മാമലശ്ശേരി, മണ്ണത്തൂര്‍, വെട്ടിത്തറ, ഇടുക്കി തുടങ്ങിയ പള്ളികള്‍ ഇപ്രകാരം പൂട്ടിയവയാണ്. ഇവ പൂട്ടിയ അവസ്ഥയില്‍ എന്തു സ്ഥിതിയായിരുന്നു എന്ന് രേഖകള്‍ പരിശോധിച്ച് ആ സ്ഥിതി നിലനിര്‍ത്തി പള്ളി തുറക്കുവാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണം. നിയമപരമായി അവ നഷ്ടപ്പെട്ടപ്പോള്‍ അക്രമവും ഗുണ്ടായിസവും അഴിച്ചുവിട്ട് പള്ളി പൂട്ടിച്ചത് ആരാണ് എന്ന് അപ്പോള്‍ വ്യക്തമാകും. അധികാരികളുടെ സഹായത്തോടെ ഇല്ലാത്ത അവകാശം സ്ഥാപിച്ചെടുക്കുവാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് പള്ളി പൂട്ടല്‍. പൂട്ടിക്കാനായി അക്രമം അഴിച്ചുവിട്ടവര്‍ തന്നെ പള്ളികള്‍ തുറക്കാനായി സമരം ചെയ്യുന്നത് ഗൂഢ ലക്ഷ്യത്തോടെയാണ് എന്നുള്ളതിന് സംശയിക്കേണ്ടതില്ലല്ലോ.
6. കോടതി വിധി അനുസരിച്ച് സഭയില്‍ ഐക്യം നിലനിര്‍ത്താന്‍ ശ്രമിക്കാതെ സഭയ്ക്കു പുറത്തുപോയി പുതിയ സഭ ഉണ്ടാക്കിയവര്‍ക്ക് എന്ത് അവകാശം ആണ് സഭ നല്‍കേണ്ടത് എന്ന് രാഷ്ട്രീയ സമുദായിക നേതാക്കന്‍മാര്‍ നിഷ്പക്ഷമായി വിശദീകരിക്കേണ്ടതാണ്. നിങ്ങളുടെ പ്രസ്ഥാനങ്ങളില്‍ നിന്ന് പിളര്‍പ്പുണ്ടാക്കി പുറത്തുപോയി നിയമവിരുദ്ധ പ്രസ്ഥാനങ്ങള്‍ ഉണ്ടാക്കിയ വര്‍ക്ക് എന്ത് അവകാശമാണ് നിങ്ങള്‍ നല്‍കിയിട്ടുള്ളത് എന്ന് ചിന്തിക്കുക. സഭാപ്രശ്നം സംബന്ധിച്ച് അഭിപ്രായങ്ങള്‍ പൊതു സമൂഹത്തില്‍ ഉണ്ടാവുന്നത് സഭ എന്നും സ്വാഗതം ചെയ്യും. എന്നാല്‍ പ്രസ്താവനകള്‍ വസ്തുനിഷ്ഠവും നീതിപൂര്‍വ്വവും ആയിരിക്കണം എന്നു മാത്രം.
7. കേരള മന്ത്രിസഭയിലെ മന്ത്രി ശ്രീ. അനൂപ് ജേക്കബ്ബ് യാക്കോബായ ക്രസ്ത്യാനി സഭയുടെ വിശ്വസ്ഥ സഭാംഗം എന്ന കീര്‍ത്തി മുദ്ര വാങ്ങിയിട്ടുള്ള ആളാണ്. അദ്ദേഹത്തിന്റെ നീതിപൂര്‍വ്വമല്ലാത്ത ഇടപെടലുകള്‍ പള്ളി പൂട്ടിക്കുന്നതിലേയ്ക്കും കോടതി വിധികള്‍ അട്ടിമറിക്കുന്നതിലേയ്ക്കും എത്തിയിട്ടുണ്ട് എന്നുള്ളത് നിഷേധിക്കാന്‍ പറ്റാത്ത വസ്തുതയാണ്. ഇത്തരത്തില്‍ പ്രവര്‍ത്തിച്ച മന്ത്രി വീണ്ടും പള്ളി തുറക്കുന്നതിനും സഭാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഉള്ള മദ്ധ്യസ്ഥനായി അവതരിക്കുന്നത് സഭ ഒരിക്കലും അംഗീകരിക്കുകയില്ല. ബഹു: മന്ത്രി സഭാ തര്‍ക്കത്തില്‍ നിന്നും പൂര്‍ണ്ണമായി വിട്ടുനില്‍ക്കണം.
8. പള്ളികള്‍ തോറും അക്രമം അഴിച്ചുവിടുകയും കൊലപാതകങ്ങള്‍ (ഉദാ:മലങ്കര വറുഗീസ് കൊലപാതകം) നടത്തിക്കുകയും ചെയ്ത് പൊതു ജീവിതം തകര്‍ക്കുകയും, മതസൌഹാര്‍ദ്ദവവും, നിയമവിരുദ്ധ സംഘര്‍ഷങ്ങള്‍ വളര്‍ത്തുകയും ചെയ്യുന്ന യാക്കോബായ സഭയെ സര്‍ക്കാര്‍ പ്രീണിപ്പിക്കുവാന്‍ ശ്രമിക്കാതെ നിയമവിധേയമാക്കുവാന്‍ ശ്രമിക്കുകയാണ് വേണ്ടത്. കോടതി വിധികളെ അട്ടിമറിക്കുന്ന തീവ്രവാദ മതപ്രസ്ഥാനത്തെ നിയന്ത്രിക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല എങ്കില്‍ അത് ഈ നാടിന്റെ ജനാധിപത്യ വ്യവസ്ഥകളോടും, മൂല്യങ്ങളോടും സ്ഥാപനങ്ങലോടും ചെയ്യുന്ന വലിയ പാതകമായിരിക്കും. കൂടാതെ നിയമത്തിനും കോടതി വിധികള്‍ക്കും എക്കാലത്തും വില നല്‍കുന്ന ഓര്‍ത്തഡോക്സ് സഭയോട് കാണിക്കുന്ന കടുത്ത വഞ്ചനയുമായിരിക്കും.
കാതോലിക്കേറ്റ് അരമന

ഫോട്ടോ കാതോലിക്കേറ്റ് അരമന

കൂടുതല്‍ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍

0 അഭിപ്രായപ്രകടനം ഇവിടെ:

അഭിപ്രായം എഴുതൂ

Note: only a member of this blog may post a comment.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.