ഈ ലേഖയില്‍‍ തിരയുക

ഓണക്കൂര്‍ സെഹിയോന്‍ പള്ളി: മെത്രാപ്പൊലീത്തയുടെ കല്‍പന ജില്ലാ കോടതി ശരിവച്ചു

മൂവാറ്റുപുഴ, ജനുവരി 5: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ 1934ലെ ഭരണഘടന അനുസരിച്ച് ഓണക്കൂര്‍ സെഹിയോന്‍ പള്ളി വികാരിയായി ഫാ. മാത്യൂസ്‌ കാഞ്ഞിരംപാറയെ നിയമിച്ചുകൊണ്ടുള്ള ഇടവക മെത്രാപ്പൊലീത്ത ഡോ. തോമസ്‌ മാര്‍ അത്തനാസിയോസിന്റെ 2002-ലെ കല്‍പന ശരിവച്ചുകൊണ്ട്‌ എറണാകുളം അഡീഷനല്‍ ജില്ലാ കോടതി ജനുവരി അഞ്ചാം തീയതി ഉത്തരവായി. മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ 1934-ലെ ഭരണഘടന അനുസരിച്ചാണു പള്ളി ഭരിക്കുന്നതെന്നു മുന്‍ വികാരി ഫാ. ജോയി ആനിക്കുഴി സത്യവാങ്‌മൂലം സമര്‍പ്പിച്ചിരുന്നു.

ഇദ്ദേഹത്തെ മാറ്റിയാണു് ഫാ. മാത്യൂസ്‌ കാഞ്ഞിരംപാറയെ നിയമിച്ചത്‌. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയിലേയ്ക്കു് കൂറുമാറിയ ഫാ. ജോയി ആനിക്കുഴി അനധികൃതമായി വികാരിസ്ഥാനം കയ്യടക്കിയിരിക്കുകയായിരുന്നു.

വികാരിയുടെ ചുമതലകള്‍ നിറവേറ്റുന്നതില്‍ ഇദ്ദേഹത്തെ തടയുന്നതില്‍ നിന്നു പ്രതികളെ വിലക്കിയിട്ടുണ്ട്‌. ഇടവകാംഗങ്ങളായ പാലക്കുഴിയില്‍ പി.വി. ഉലഹന്നനും മറ്റും ചേര്‍ന്നു സമര്‍പ്പിച്ച കേസിലാണ്‌ അഡീഷനല്‍ ജില്ലാ ജഡ്‌ജി വി.ഷിര്‍സി ഉത്തരവു നല്‍കിയത്‌. ഈ ഉത്തരവു സ്‌റ്റേ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ നല്‍കിയ അപ്പീല്‍ കോടതി തള്ളി.

ഹര്‍ജിക്കാര്‍ക്കു വേണ്ടി അഡ്വ. ബിജു എബ്രഹാം ആണു് ഹാജരായതു്.

0 അഭിപ്രായപ്രകടനം ഇവിടെ:

അഭിപ്രായം എഴുതൂ

Note: only a member of this blog may post a comment.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.