
വികാരിയെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ അതിഭീകരമായി മര്‍ദിച്ചു
ഓണക്കൂര്‍ (പിറവം): ഓണക്കൂര്‍ സെഹിയോന്‍ പള്ളിയില്‍ കോടതി ഉത്തരവുമായി വികാരിയെന്ന നിലയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കാനെത്തിയ കണ്ടനാട് കിഴക്ക് ഭദ്രാസനത്തിലെ മാത്യൂസ് കാഞ്ഞിരംപാറ കശീശയേയും ശുശ്രൂഷകരടക്കം ആറുപേരെയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ വാഹനം തടഞ്ഞുനിറുത്തി മര്‍ദിച്ചു. വികാരി ഫാ. മാത്യൂസ് കാഞ്ഞിരംപാറയിലിന് തലയിലും ദേഹത്തും കമ്പിവടികൊണ്ടുള്ള അടിയേറ്റു.
ഗുരുതരമായി പരുക്കേറ്റ ഫാ. മാത്യൂസി (54) നെയും ശുശ്രൂഷകന്‍ മൂവാറ്റുപുഴ സെമിനാരി വിദ്യാര്‍ഥി ഇടമറുക് സ്വദേശി ടുബി ബേബി (25), മൂവാറ്റുപുഴ ആലാട്ടുകുടിയില്‍ എ.പി. സജി (38), നീറന്താനം സജ (40), ചിലന്തിക്കോട് സി.വി. പൗലോസ് (65), ഡോ. അനീഷ് സഖറിയ (40), പീടികക്കുടിയില്‍ റോയ് (50) എന്നിവരെയും കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ജനുവരി10 ഞായറാഴ്ച രാവിലെ ഏഴരമണിയോടെയാണ് സംഭവം പള്ളി വികാരിയായി ഫാ. മാത്യൂസ് കാഞ്ഞിരംപാറയെ നിയമിച്ചുകൊണ്ടുള്ള മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനിസഭയുടെ മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസിന്റെ കല്‍പ്പന ശരിവച്ച എറണാകുളം അഡീഷണല്‍ ജില്ലാ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച കുര്‍ബാനയര്‍പ്പിക്കാനെത്തിയതായിരുന്നു ഫാ. മാത്യൂസ് കാഞ്ഞിരംപാറയില്‍. പള്ളിയുടെ ഗേറ്റില്‍വച്ച് വൈദികനെയും ശുശ്രൂഷകരേയും തടയുകയും മര്‍ദിക്കുകയുമായിരുന്നു. ഇവരെത്തിയ രണ്ട് 'ബൊലേറൊ' വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു.
പള്ളിയുടെ ഗേറ്റില്‍വച്ച് വൈദികനും ശുശ്രൂഷകരും എത്തിയ രണ്ട് 'ബൊലേറൊ' വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ചില്ലുകള്‍ തകര്‍ക്കുകയും മുളകുപൊടി വിതറുകയും തിളച്ച വെള്ളം ഒഴിക്കുകയുമായിരുന്നുവെന്ന്പരിക്കേറ്റവര്‍ പറയുന്നു. ഫാ. മാത്യൂസിന്റെ തലയ്‌ക്കും ജീപ്പ് ഡ്രൈവര്‍ സജിയുടെ കൈക്കും പരുക്കേറ്റു.
മാതൃഭൂമിയുടെ റിപ്പോര്‍ട്ട് ഇങ്ങനെയാണു്:-
ഫാ. മാത്യൂസിന് തലയില്‍ എട്ട് തുന്നിക്കെട്ടുണ്ട്. അദ്ദേഹത്തിന് വാരിയെല്ലിന്റെ ഭാഗത്ത് കമ്പിപ്പാര കൊണ്ടുള്ള കുത്തേറ്റിട്ടുണ്ട്. പരിക്കേറ്റ എല്ലാവരുടെയും ദേഹത്ത് ചെറിയ തോതിലെങ്കിലും പൊള്ളലുമേറ്റിട്ടുണ്ട്. തിളച്ച വെള്ളം കോരിയൊഴിച്ചതാണെന്ന് പറയുന്നു. മുളകുപൊടി എറിഞ്ഞതായും സൂചനയുണ്ട്. ബൊലേറൊ വാഹനങ്ങള്‍ കല്ലുകൊണ്ടും കമ്പിവടികൊണ്ടും ഇടിച്ചുതകര്‍ത്തനിലയിലാണ്.

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരുടെഭാഷ്യം
ഓര്‍ത്തഡോക്‌സ് വിഭാഗം തല്‍സ്‌ഥിതി ലംഘിച്ചതാണു പ്രശ്‌നകാരണമെന്നു യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ആരോപിച്ചുവെന്നു് മംഗളം റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ടു സ്‌ത്രീകളടക്കം യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരായ എട്ടുപേര്‍ കൗണ്ടര്‍ കേസിനായി കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിച്ചു. ലീലാമ്മ മത്തായി തച്ചാമറ്റത്തില്‍ അഞ്ചല്‍പ്പെട്ടി (58), കൊള്ളിക്കാട്ട്‌കുഴിയില്‍ ശോശാമ്മ ചാണ്ടി അഞ്ചല്‍പ്പെട്ടി (55), ചുമ്മത്തില്‍ കുര്യാക്കോസ് കാക്കൂര്‍ (67), പരിയാരത്ത് പി.യു. ബാബു ഓണക്കൂര്‍ (45), എടക്കാട്ടുകുന്നേല്‍ ജോണി പെരിയപ്പുറം (53), പെങ്ങലത്തേല്‍ ജോയി അഞ്ചല്‍പ്പെട്ടി (29), വേളൂര്‍ പീയാസ് അലക്‌സ് പെരിയപ്പുറം (29), പരിയാരത്ത് പി.വി. ഏലിയാസ് (52) എന്നിവരാണവര്‍.
സംഭവത്തെത്തുടര്‍ന്ന് പിറവം സി.ഐ. കെ. ബിജുമോന്‍, എസ്.ഐ. ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പള്ളി പരിസരത്ത് പോലീസ് പിക്കറ്റ് (പോലീസ് കാവല്‍) ഏര്‍പ്പെടുത്തിയിട്ടുണ്ട് . ഇരുവിഭാഗങ്ങളുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ പിറവം പോലീസ് പോലീസ് രണ്ട് കേസുകളെടുത്തു
.
പിറവം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ തലേന്ന് ശനിയാഴ്ച ഇരുസഭകളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ധാരണയൊന്നുമുണ്ടായില്ലെന്നു് പോലീസ് പറഞ്ഞുവെന്ന് കേരളകൗമുദി റിപ്പോര്‍ട്ടുചെയ്തിട്ടുണ്ടു്.കോടതിയുത്തരവ് നടപ്പാക്കണമെന്നു് ആവശ്യപ്പെട്ടു് കത്തു നല്കിയ ഓര്‍ത്തഡോക്സ് സഭക്കാര്‍ കോടതിവിധി മാറ്റിവച്ച് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയ്ക്ക് തവണനല്കി പോലീസിന്റെ സാന്നിധ്യത്തില്‍ ധാരണണ്ടാക്കാന്‍ തയ്യാറായില്ല.
കോടതിവിധിനടപ്പാക്കാതെ പക്ഷപാതപരമായി പെരുമാറുകയാണു് പോലീസ് ചെയ്തതെന്നു് ഓര്‍ത്തഡോക്സ് സഭക്കാര്‍ പറയുന്നു.പോലീസ് കരുതലെടുത്തിരുന്നെങ്കില്‍ അനിഷ്ഠസം ഭവങ്ങളൊഴിവാക്കാമായിരുന്നു.
എറണാകുളം അഡീഷനല്‍ ജില്ലാ കോടതി വിധി
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ 1934ലെ ഭരണഘടന അനുസരിച്ച് ഓണക്കൂര്‍ സെഹിയോന്‍ പള്ളി വികാരിയായി ഫാ. മാത്യൂസ് കാഞ്ഞിരംപാറയെ നിയമിച്ചുകൊണ്ടുള്ള ഇടവക മെത്രാപ്പൊലീത്ത ഡോ. തോമസ് മാര്‍ അത്തനാസിയോസിന്റെ 2002-ലെ കല്‍പന ശരിവച്ചുകൊണ്ട് എറണാകുളം അഡീഷനല്‍ ജില്ലാ കോടതി ജനുവരി അഞ്ചാം തീയതിയാണു് ഉത്തരവായതു്. 1934-ലെ ഭരണഘടന അനുസരിച്ചു ഭരിക്കപ്പെടുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ഇടവക പള്ളികളിലൊന്നാണു് ഓണക്കൂര്‍ സെഹിയോന്‍ പള്ളിയെന്നു് എറണാകുളം അഡീഷനല്‍ ജില്ലാ കോടതി വിധിയില്‍ അംഗീകരിച്ചു.
2002-ല്‍ വികാരിസ്ഥാനത്തുനിന്നു് മാറ്റി ഫാ. മാത്യൂസ് കാഞ്ഞിരംപാറയെ നിയമിച്ചപ്പോള്‍ അതംഗീകരിക്കാതെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയിലേയ്ക്കു് കൂറുമാറിയ ഫാ. ജോയി ആനിക്കുഴി ഓണക്കൂര്‍ സെഹിയോന്‍ പള്ളിയെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ കീഴിലാക്കി അനധികൃതമായി വികാരിസ്ഥാനം കയ്യടക്കിയിരിക്കുകയായിരുന്നു.
വികാരിയുടെ ചുമതലകള്‍ നിറവേറ്റുന്നതില്‍ ഇദ്ദേഹത്തെ തടയുന്നതില്‍ നിന്നു പ്രതികളെ എറണാകുളം അഡീഷനല്‍ ജില്ലാ കോടതി വിലക്കി. ഇടവകാംഗങ്ങളായ പാലക്കുഴിയില്‍ പി.വി. ഉലഹന്നനും മറ്റും ചേര്‍ന്നു സമര്‍പ്പിച്ച കേസിലാണ് അഡീഷനല്‍ ജില്ലാ ജഡ്‌ജി വി.ഷിര്‍സി ഉത്തരവു നല്‍കിയത്. ഈ ഉത്തരവു സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ നല്‍കിയ അപ്പീല്‍ കോടതി തള്ളിയ പശ്ചാത്തലത്തിലാണു് ഫാ. മാത്യൂസ് കാഞ്ഞിരംപാറ കോടതിയുത്തരവ് നടപ്പാക്കണമെന്നു് ആവശ്യപ്പെട്ടു് നേരത്തേതന്നെ പോലീസിനു് കത്തു നല്കിയശേഷം ഞായറാഴ്ച രാവിലെ വികാരിയെന്ന നിലയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കാനെത്തിയതു്.
അനുബന്ധലേഖനങ്ങള്‍
ഓണക്കൂര്‍ സെഹിയോന്‍ പള്ളിയില്‍ വൈദികനെയും വിശ്വാസികളെയും മര്‍ദിച്ചതില്‍ പ്രതിഷേധം
ഓണക്കൂര്‍ സെഹിയോന്‍ പള്ളി: മെത്രാപ്പൊലീത്തയുടെ കല്‍പന ജില്ലാ കോടതി ശരിവച്ചു
മനോരമ വാര്‍ത്ത
.
ഓണക്കൂര്‍ (പിറവം): ഓണക്കൂര്‍ സെഹിയോന്‍ പള്ളിയില്‍ കോടതി ഉത്തരവുമായി വികാരിയെന്ന നിലയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കാനെത്തിയ കണ്ടനാട് കിഴക്ക് ഭദ്രാസനത്തിലെ മാത്യൂസ് കാഞ്ഞിരംപാറ കശീശയേയും ശുശ്രൂഷകരടക്കം ആറുപേരെയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ വാഹനം തടഞ്ഞുനിറുത്തി മര്‍ദിച്ചു. വികാരി ഫാ. മാത്യൂസ് കാഞ്ഞിരംപാറയിലിന് തലയിലും ദേഹത്തും കമ്പിവടികൊണ്ടുള്ള അടിയേറ്റു.
ഗുരുതരമായി പരുക്കേറ്റ ഫാ. മാത്യൂസി (54) നെയും ശുശ്രൂഷകന്‍ മൂവാറ്റുപുഴ സെമിനാരി വിദ്യാര്‍ഥി ഇടമറുക് സ്വദേശി ടുബി ബേബി (25), മൂവാറ്റുപുഴ ആലാട്ടുകുടിയില്‍ എ.പി. സജി (38), നീറന്താനം സജ (40), ചിലന്തിക്കോട് സി.വി. പൗലോസ് (65), ഡോ. അനീഷ് സഖറിയ (40), പീടികക്കുടിയില്‍ റോയ് (50) എന്നിവരെയും കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ജനുവരി10 ഞായറാഴ്ച രാവിലെ ഏഴരമണിയോടെയാണ് സംഭവം പള്ളി വികാരിയായി ഫാ. മാത്യൂസ് കാഞ്ഞിരംപാറയെ നിയമിച്ചുകൊണ്ടുള്ള മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനിസഭയുടെ മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസിന്റെ കല്‍പ്പന ശരിവച്ച എറണാകുളം അഡീഷണല്‍ ജില്ലാ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച കുര്‍ബാനയര്‍പ്പിക്കാനെത്തിയതായിരുന്നു ഫാ. മാത്യൂസ് കാഞ്ഞിരംപാറയില്‍. പള്ളിയുടെ ഗേറ്റില്‍വച്ച് വൈദികനെയും ശുശ്രൂഷകരേയും തടയുകയും മര്‍ദിക്കുകയുമായിരുന്നു. ഇവരെത്തിയ രണ്ട് 'ബൊലേറൊ' വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു.
പള്ളിയുടെ ഗേറ്റില്‍വച്ച് വൈദികനും ശുശ്രൂഷകരും എത്തിയ രണ്ട് 'ബൊലേറൊ' വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ചില്ലുകള്‍ തകര്‍ക്കുകയും മുളകുപൊടി വിതറുകയും തിളച്ച വെള്ളം ഒഴിക്കുകയുമായിരുന്നുവെന്ന്പരിക്കേറ്റവര്‍ പറയുന്നു. ഫാ. മാത്യൂസിന്റെ തലയ്‌ക്കും ജീപ്പ് ഡ്രൈവര്‍ സജിയുടെ കൈക്കും പരുക്കേറ്റു.
മാതൃഭൂമിയുടെ റിപ്പോര്‍ട്ട് ഇങ്ങനെയാണു്:-
ഫാ. മാത്യൂസിന് തലയില്‍ എട്ട് തുന്നിക്കെട്ടുണ്ട്. അദ്ദേഹത്തിന് വാരിയെല്ലിന്റെ ഭാഗത്ത് കമ്പിപ്പാര കൊണ്ടുള്ള കുത്തേറ്റിട്ടുണ്ട്. പരിക്കേറ്റ എല്ലാവരുടെയും ദേഹത്ത് ചെറിയ തോതിലെങ്കിലും പൊള്ളലുമേറ്റിട്ടുണ്ട്. തിളച്ച വെള്ളം കോരിയൊഴിച്ചതാണെന്ന് പറയുന്നു. മുളകുപൊടി എറിഞ്ഞതായും സൂചനയുണ്ട്. ബൊലേറൊ വാഹനങ്ങള്‍ കല്ലുകൊണ്ടും കമ്പിവടികൊണ്ടും ഇടിച്ചുതകര്‍ത്തനിലയിലാണ്.

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരുടെഭാഷ്യം
ഓര്‍ത്തഡോക്‌സ് വിഭാഗം തല്‍സ്‌ഥിതി ലംഘിച്ചതാണു പ്രശ്‌നകാരണമെന്നു യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ആരോപിച്ചുവെന്നു് മംഗളം റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ടു സ്‌ത്രീകളടക്കം യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരായ എട്ടുപേര്‍ കൗണ്ടര്‍ കേസിനായി കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിച്ചു. ലീലാമ്മ മത്തായി തച്ചാമറ്റത്തില്‍ അഞ്ചല്‍പ്പെട്ടി (58), കൊള്ളിക്കാട്ട്‌കുഴിയില്‍ ശോശാമ്മ ചാണ്ടി അഞ്ചല്‍പ്പെട്ടി (55), ചുമ്മത്തില്‍ കുര്യാക്കോസ് കാക്കൂര്‍ (67), പരിയാരത്ത് പി.യു. ബാബു ഓണക്കൂര്‍ (45), എടക്കാട്ടുകുന്നേല്‍ ജോണി പെരിയപ്പുറം (53), പെങ്ങലത്തേല്‍ ജോയി അഞ്ചല്‍പ്പെട്ടി (29), വേളൂര്‍ പീയാസ് അലക്‌സ് പെരിയപ്പുറം (29), പരിയാരത്ത് പി.വി. ഏലിയാസ് (52) എന്നിവരാണവര്‍.
സംഭവത്തെത്തുടര്‍ന്ന് പിറവം സി.ഐ. കെ. ബിജുമോന്‍, എസ്.ഐ. ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പള്ളി പരിസരത്ത് പോലീസ് പിക്കറ്റ് (പോലീസ് കാവല്‍) ഏര്‍പ്പെടുത്തിയിട്ടുണ്ട് . ഇരുവിഭാഗങ്ങളുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ പിറവം പോലീസ് പോലീസ് രണ്ട് കേസുകളെടുത്തു
.
പിറവം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ തലേന്ന് ശനിയാഴ്ച ഇരുസഭകളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ധാരണയൊന്നുമുണ്ടായില്ലെന്നു് പോലീസ് പറഞ്ഞുവെന്ന് കേരളകൗമുദി റിപ്പോര്‍ട്ടുചെയ്തിട്ടുണ്ടു്.കോടതിയുത്തരവ് നടപ്പാക്കണമെന്നു് ആവശ്യപ്പെട്ടു് കത്തു നല്കിയ ഓര്‍ത്തഡോക്സ് സഭക്കാര്‍ കോടതിവിധി മാറ്റിവച്ച് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയ്ക്ക് തവണനല്കി പോലീസിന്റെ സാന്നിധ്യത്തില്‍ ധാരണണ്ടാക്കാന്‍ തയ്യാറായില്ല.
കോടതിവിധിനടപ്പാക്കാതെ പക്ഷപാതപരമായി പെരുമാറുകയാണു് പോലീസ് ചെയ്തതെന്നു് ഓര്‍ത്തഡോക്സ് സഭക്കാര്‍ പറയുന്നു.പോലീസ് കരുതലെടുത്തിരുന്നെങ്കില്‍ അനിഷ്ഠസം ഭവങ്ങളൊഴിവാക്കാമായിരുന്നു.
എറണാകുളം അഡീഷനല്‍ ജില്ലാ കോടതി വിധി
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ 1934ലെ ഭരണഘടന അനുസരിച്ച് ഓണക്കൂര്‍ സെഹിയോന്‍ പള്ളി വികാരിയായി ഫാ. മാത്യൂസ് കാഞ്ഞിരംപാറയെ നിയമിച്ചുകൊണ്ടുള്ള ഇടവക മെത്രാപ്പൊലീത്ത ഡോ. തോമസ് മാര്‍ അത്തനാസിയോസിന്റെ 2002-ലെ കല്‍പന ശരിവച്ചുകൊണ്ട് എറണാകുളം അഡീഷനല്‍ ജില്ലാ കോടതി ജനുവരി അഞ്ചാം തീയതിയാണു് ഉത്തരവായതു്. 1934-ലെ ഭരണഘടന അനുസരിച്ചു ഭരിക്കപ്പെടുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ഇടവക പള്ളികളിലൊന്നാണു് ഓണക്കൂര്‍ സെഹിയോന്‍ പള്ളിയെന്നു് എറണാകുളം അഡീഷനല്‍ ജില്ലാ കോടതി വിധിയില്‍ അംഗീകരിച്ചു.
2002-ല്‍ വികാരിസ്ഥാനത്തുനിന്നു് മാറ്റി ഫാ. മാത്യൂസ് കാഞ്ഞിരംപാറയെ നിയമിച്ചപ്പോള്‍ അതംഗീകരിക്കാതെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയിലേയ്ക്കു് കൂറുമാറിയ ഫാ. ജോയി ആനിക്കുഴി ഓണക്കൂര്‍ സെഹിയോന്‍ പള്ളിയെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ കീഴിലാക്കി അനധികൃതമായി വികാരിസ്ഥാനം കയ്യടക്കിയിരിക്കുകയായിരുന്നു.
വികാരിയുടെ ചുമതലകള്‍ നിറവേറ്റുന്നതില്‍ ഇദ്ദേഹത്തെ തടയുന്നതില്‍ നിന്നു പ്രതികളെ എറണാകുളം അഡീഷനല്‍ ജില്ലാ കോടതി വിലക്കി. ഇടവകാംഗങ്ങളായ പാലക്കുഴിയില്‍ പി.വി. ഉലഹന്നനും മറ്റും ചേര്‍ന്നു സമര്‍പ്പിച്ച കേസിലാണ് അഡീഷനല്‍ ജില്ലാ ജഡ്‌ജി വി.ഷിര്‍സി ഉത്തരവു നല്‍കിയത്. ഈ ഉത്തരവു സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ നല്‍കിയ അപ്പീല്‍ കോടതി തള്ളിയ പശ്ചാത്തലത്തിലാണു് ഫാ. മാത്യൂസ് കാഞ്ഞിരംപാറ കോടതിയുത്തരവ് നടപ്പാക്കണമെന്നു് ആവശ്യപ്പെട്ടു് നേരത്തേതന്നെ പോലീസിനു് കത്തു നല്കിയശേഷം ഞായറാഴ്ച രാവിലെ വികാരിയെന്ന നിലയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കാനെത്തിയതു്.
അനുബന്ധലേഖനങ്ങള്‍
ഓണക്കൂര്‍ സെഹിയോന്‍ പള്ളിയില്‍ വൈദികനെയും വിശ്വാസികളെയും മര്‍ദിച്ചതില്‍ പ്രതിഷേധം
ഓണക്കൂര്‍ സെഹിയോന്‍ പള്ളി: മെത്രാപ്പൊലീത്തയുടെ കല്‍പന ജില്ലാ കോടതി ശരിവച്ചു
മനോരമ വാര്‍ത്ത
.
athaniyude vakku kettu enthina kathanare goonda kalichathu?
ReplyDelete