ഈ ലേഖയില്‍‍ തിരയുക

അന്ത്യോക്യന്‍ പക്ഷം അക്രമം അഴിച്ചുവിടുന്നു - നിയുക്ത കാതോലിക്ക

പിറവം, 2008 ഡി 15: മലങ്കരയിലെ പള്ളികള്‍ സംബന്ധിച്ച കേസുകളില്‍ കോടതിവിധി തങ്ങള്‍ക്ക്‌ എതിരാവുകയോ എതിരാകുമെന്ന്‌ ധാരണയുണ്ടാകുകയോ ചെയ്‌താല്‍ അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാപക്ഷം അക്രമം അഴിച്ചുവിടുന്നത്‌ പതിവായിരിക്കുകയാണെന്ന്‌ മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ നിയുക്ത കാതോലിക്ക പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ പറഞ്ഞു. പാമ്പാക്കുടയില്‍ കരോള്‍ സംഘത്തിനു നേരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ പിറവം വലിയ പള്ളിത്താഴത്ത്‌ കൂടിയ യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു നിയുക്ത ബാവ. 

അക്രമംകൊണ്ട്‌ സഭ തളരുകയില്ലെന്നും വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ സഭ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. 

സഭാപരമായി യാതൊരു തര്‍ക്കമോ, പ്രശ്‌നങ്ങളോ നിലവിലില്ലാത്ത പാമ്പാക്കുടയില്‍ വന്ന്‌ കരോള്‍ സംഘത്തെ മര്‍ദ്ദിച്ചത്‌ ക്രൈസ്‌തവ പാരമ്പര്യത്തിന്‌ നിരക്കുന്നതല്ലെന്ന്‌ ബാവ ചൂണ്ടിക്കാട്ടി. യാതൊരു പ്രകോപനവുമില്ലാതെ കരോള്‍സംഘത്തെ റോഡിലൂടെ വലിച്ചിഴച്ച്‌ മര്‍ദ്ദിച്ചവരെ ഉടനടി അറസ്റ്റ്‌ ചെയ്യണമെന്നും അല്ലാത്തപക്ഷം ഓര്‍ത്തഡോക്‌സ്‌ സഭയുടെ മെത്രാന്മാരടങ്ങുന്ന സംഘം രാമമംഗലം പോലീസ്‌സ്റ്റേഷനു മുന്നില്‍ ഉപവാസപ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി. യോഗത്തില്‍ മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത അധ്യക്ഷനായി. ഡോ. തോമസ്‌ മാര്‍ അത്തനാസിയോസ്‌ മെത്രാപ്പോലീത്ത, സഭാ സെക്രട്ടറി ഡോ. ജോര്‍ജ്‌ ജോസഫ്‌, വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ്‌ എബ്രഹാം കോനാട്ട്‌, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി. സുധാദേവി, ചിറക്കടക്കുന്നേല്‍ ജോണ്‍ കോര്‍ എപ്പിസ്‌കോപ്പ, ജോര്‍ജ്‌ കുട്ടിപോള്‍, എ.പി. ജോര്‍ജ്‌, ജിനു സി. ചാണ്ടി, ബേബി കുന്നുമ്മേല്‍ തുടങ്ങിയവരും ഒട്ടേറെ വിശ്വാസികളും പങ്കെടുത്തു.

0 അഭിപ്രായപ്രകടനം ഇവിടെ:

അഭിപ്രായം എഴുതൂ

Note: only a member of this blog may post a comment.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.