ഈ ലേഖയില്‍‍ തിരയുക

പിറവം സംഭവം മലങ്കര സഭാ വിശ്വാസികള്‍ ധര്‍ണ നടത്തി

മൂവാറ്റുപുഴ: പിറവം വലിയ പള്ളിയില്‍ കുടുംബസംഗമത്തിനെത്തിയ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭാ വിശ്വാസികളെ വഴിയില്‍ തടഞ്ഞ്‌ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച്‌ മൂവാറ്റപുഴ ആര്‍.ഡി.ഒ.യുടെ ഓഫീസിനുമുന്നില്‍ സഭാവിശാസികള്‍ 2008 നവംബര്‍ 14 വെള്ളിയാഴ്ച ധര്‍ണ നടത്തി. നിയമവാഴ്‌ചയെ വെല്ലുവിളിക്കുന്നവര്‍ക്ക്‌ സംരക്ഷണം നല്‍കുകയാണ്‌ പോലീസും ആര്‍.ഡി.ഒ.യുമെന്ന്‌ ധര്‍ണ ഉദ്‌ഘാടനംചെയ്‌ത കണ്ടനാടു് (പടിഞ്ഞാറു്) ഭദ്രാസനാധിപന്‍‍ ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത ആരോപിച്ചു. 

കണ്ടനാടു് (കിഴക്കു്) ഭദ്രാസനാധിപന്‍‍ ഡോ. തോമസ്‌ മാര്‍ അത്തനാസിയോസ്‌ മെത്രാപ്പോലീത്ത ധര്‍ണയ്‌ക്ക്‌ നേതൃത്വനല്‍കി.സഭയ്ക്കുനേരെയുള്ള നീതിനിഷേധത്തെ സഹനത്തിലൂടെ ചെറുക്കുമെന്നും നീതിന്യായ വ്യവസ്ഥ ഉറപ്പുവരുത്താന്‍ സജീവമായി രംഗത്തിറങ്ങുമെന്നും തോമസ്‌ മാര്‍ അത്തനാസിയോസ്‌ മെത്രാപ്പോലീത്ത വ്യക്തമാക്കി.

സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ്‌ എബ്രഹാം കോനാട്ട്‌, ഭദ്രാസന സെക്രട്ടറി ഫാ. എബ്രഹാം കാരാമേല്‍, കണ്‍വീനര്‍ ഫാ. ജോസഫ്‌ മണ്ണിടി, തോമസ്‌ ഊരമന, തോമസ്‌ പോള്‍, റമ്പാന്‍ മാറാച്ചേരില്‍ എന്നിവര്‍ പ്രസംഗിച്ചു.

0 അഭിപ്രായപ്രകടനം ഇവിടെ:

അഭിപ്രായം എഴുതൂ

Note: only a member of this blog may post a comment.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.