ഈ ലേഖയില്‍‍ തിരയുക

കുറിഞ്ഞി പള്ളിയില്‍ സംഘര്‍ഷാവസ്‌ഥയ്‌ക്ക് അയവ്‌


കോലഞ്ചേരി, ഡിസം 17: കുറിഞ്ഞി സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളിയില്‍ സംഘര്‍ഷാവസ്‌ഥയ്‌ക്ക് അയവ്‌ വന്നു. സംഘര്‍ഷത്തെതുടര്‍ന്നു് പള്ളിയും അനുബന്ധ കെട്ടിടങ്ങളും ആര്‍ഡിഒ എസ്‌. ഷാനവാസ്‌ ഏറ്റെടുത്തിരുന്നു. മൂവാറ്റുപുഴ ആര്‍.ഡി.ഒയുടെ അനുമതിയോടെ ഡിസംബര്‍ 16 ഞായറാഴ്ച കുര്‍ബാനയര്‍പ്പിയ്ക്കാനെത്തിയ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയെ വിമത യാക്കോബായവിഭാഗം തടയാന്‍ ശ്രമിച്ചതാണു് സംഘര്‍ഷത്തിലെത്തിയതു്.

ഡിസംബര്‍ 10നും 11നും പെരുനാളിനോടനുബന്ധിച്ച്‌ വിമത യാക്കോബായ മെത്രാന്മാര്‍ കുര്‍ബാനയര്‍പ്പിച്ചതിനെ തുടര്‍ന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭയുടെ വീതത്തില്‍ കുര്‍ബാന നടത്താന്‍ ഓര്‍ത്തഡോക്‌സ്‌ മെത്രാപ്പോലീത്തയ്ക്കും ആര്‍ഡിഒ അനുമതി നല്‍കിയിരുന്നു. ഒന്നിടവിട്ട ആഴ്‌ചകളില്‍ എതിര്‍ യാക്കോബായവിഭാഗവും ഓര്‍ത്തഡോക്‌സ്‌ സഭയും മാറിമാറിയാണു് ഇവിടെ ഇപ്പോള്‍ കുര്‍ബാനയര്‍പ്പിച്ചുകൊണ്ടിരിയ്ക്കുന്നത്‌.

പള്ളി ഏറ്റെടുത്ത ആര്‍ഡിഒയുടെ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു് പള്ളിയുടെ മുന്‍വശത്തു് എതിര്‍ യാക്കോബായ വിഭാഗനേതാവു് ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ആരംഭിച്ച കുത്തിയിരിപ്പു് യജ്‌ഞം തുടരുകയാണ്‌.ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ ചേരിതിരിഞ്ഞു് സംഘര്‍ഷം രൂക്ഷമായതോടെയാണ് പള്ളിയുടെ നിയന്ത്രണം മുവാറ്റുപുഴ ആര്‍ഡിഒ എസ്. ഷാനവാസ് എറ്റെടുത്തത്.

ഞായറാഴ്‌ച രാത്രി വൈകി ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിമുറ്റത്ത്‌ പന്തല്‍ കെട്ടിയെങ്കിലും ആര്‍.ഡി.ഒയുടെ നിര്‍ദേശത്തെ തുടര്‍ന്ന്‌ രാത്രി ഓര്‍ത്തഡോക്‌സുകാര്‍ തന്നെ പൊളിച്ചുമാറ്റി. ഉയര്‍ന്ന പോലീസുദ്യോഗസ്ഥര്‍ ഇടപെട്ട് പള്ളിയില്‍ നിന്ന് പോലീസിനെ പൂര്‍ണമായും പിന്‍വലിച്ചിട്ടുണ്ടു്.

0 അഭിപ്രായപ്രകടനം ഇവിടെ:

അഭിപ്രായം എഴുതൂ

Note: only a member of this blog may post a comment.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.